2024-ൽ രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരായ 745 സംഭവങ്ങൾ..
ഇന്ത്യയിൽ 2024-ൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളുടെ എണ്ണം റെക്കോർഡ് ഉയരത്തിലെത്തി. നവംബർ അവസാനത്തോടെ 745 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം രണ്ടിലധികം സംഭവങ്ങളെന്നാണ് കണക്ക്. ഒരു സ്വതന്ത്ര ഹെൽപ്പ് ലൈനിലേക്കാണ് ഇത്രയും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതതെന്ന് ഡൽഹി ആസ്ഥാനമായുള്ള യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (UCF) പറയുന്നു.
മണിപ്പൂരിലെ സംഭവങ്ങൾ ഒഴികെ, 745 സംഭവങ്ങൾ വർഗീയ കാരണങ്ങളാൽ
ആക്രമണങ്ങൾ നേരിടുന്ന ന്യൂനപക്ഷ സമുദായത്തിലെ വ്യക്തികളെ സഹായിക്കുന്ന UCF ഹെൽപ്പ് ലൈനിലാണ് റിപ്പോർട്ട് ചെയ്തതെന്ന് ‘ഗ്രൂപ്പ് ന്യൂസ് റീൽ ഏഷ്യ’യ്ക്ക് അയച്ച പ്രസ്താവനയിൽ പറഞ്ഞു. മാത്രമല്ല ഈ കണക്ക് മൊത്തം സംഭവങ്ങളുടെ ഒരു ഭാഗം മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ, കാരണം പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2014 മുതൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമ സംഭവങ്ങൾ വർഷം തോറും കുത്തനെ വർധിച്ചുവരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
UCF ഹെൽപ്പ്‌ലൈനിന് ലഭിച്ച പരാതികൾ പ്രകാരം, 2014 ൽ 127, 2015 ൽ 142, 2016 ൽ 226, 2017 ൽ 248, 2018 ൽ 292, 2019 ൽ 328, 2020 ൽ 279, 2021 ൽ 505, 2022 ൽ 601, 2023 ൽ 734, 2024 ൽ നവംബർ അവസാനം വരെ 745 സംഭവങ്ങൾ ഉണ്ടായി.
“ബംഗ്ലാദേശിലെ ന്യൂനപക്ഷം ആക്രമിക്കപ്പെട്ടപ്പോൾ, ബംഗ്ലാദേശ് സർക്കാരുമായി ചർച്ച നടത്താൻ ഇന്ത്യൻ ഗവൺമെന്റ് സെക്രട്ടറി തലത്തിൽ നിന്നുള്ള ഒരു പ്രത്യേക സംഘത്തെ അയച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതിന് തൊട്ടുപിന്നാലെ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ ആക്രമണങ്ങൾ ഉണ്ടായി. രാജ്യത്തിനകത്ത് ക്രിസ്ത്യാനികൾക്കെതിരായ പീഡന സംഭവങ്ങൾ അന്വേഷിക്കാൻ ദേശീയ തലത്തിലുള്ള അന്വേഷണം രുപീകരിക്കണമെന്ന് ഇന്ത്യാസംഘം സർക്കാരിനോട് ആവശ്യപ്പെട്ടു.” യുസിഎഫ് പറഞ്ഞു.
”പ്രാദേശിക പൊലീസ് സേന പലപ്പോഴും അക്രമം നടത്തുന്നവരുമായി ഒത്തുകളിക്കുകയും ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം 2.3 ശതമാനം വരുന്ന ക്രിസ്ത്യാനികൾക്കെതിരായ കുറ്റകൃത്യങ്ങൾ അവഗണിക്കുകയും ചെയ്യുന്നുവെന്ന് പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പിയുസിഎൽ) യുടെ ഒരു റിപ്പോർട്ടിൽ പറയുന്നതായി യുസിഎഫ് പരാമർശിച്ചു,
“രാഷ്ട്രീയ പ്രേരിത” മതപരിവർത്തന വിരുദ്ധ നിയമങ്ങൾ അക്രമത്തിന് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് യുസിഎഫ് പറയുന്നു. മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന ഏതൊരാളും ജില്ലാ അധികാരികളെ അറിയിക്കുകയോ – അല്ലെങ്കിൽ, ചില സംസ്ഥാനങ്ങളിൽ, മുൻകൂർ അനുമതി തേടുകയോ ചെയ്യണമെന്ന് അവർ ആവശ്യപ്പെടുന്നു. ഈ നിയമങ്ങളിൽ ചിലത് പതിറ്റാണ്ടുകളായി നിലവിലുണ്ടെങ്കിലും നിരവധി പരാതികൾ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അവയിൽ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക് വളരെ കുറവാണ്.
”ക്രിസ്മസ് വേളയിൽ രാജ്യത്തെ സമാധാനത്തിനായി പ്രാർത്ഥിക്കുന്നത് തുടരുന്നു, എല്ലാ പൗരന്മാർക്കും ഇടയിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാൻ സർക്കാർ ഉറച്ച നടപടികൾ സ്വീകരിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നു,” UCF ന്റെ ദേശീയ കോർഡിനേറ്ററും ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗവുമായ A.C. മൈക്കൽ പറഞ്ഞു.