Featured Posts

Breaking News

മുസ്തഫൽ ഫൈസിയെ സസ്‌പെൻഡ് ചെയ്തു, സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ ബഹിഷ്കരിച്ചു


സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ അടക്കമുള്ളവരെ വിമർശിച്ചു എന്ന് ആരോപിച്ച് മുസ്ഥഫൽ ഫൈസിയെ മുശാവറയിൽ നിന്ന് സസ്പെൻഡ് ചെയ്തു. വൈകി വന്നവർ ദിശ നിർണയിക്കുന്ന രീതിയാണ് ഇപ്പോൾ സമസ്തയിൽ ഉള്ളത് എന്ന് അടക്കമുള്ള വിമർശനമാണ് ഫൈസി ഉയർത്തിയത്.

ഇത് നേതൃത്വത്തിനെതിരായ നീക്കമാണ് എന്ന് ആരോപിച്ചാണ് നടപടി. കഴിഞ്ഞദിവസം മലപ്പുറത്ത് നടന്ന ഒരു പരിപാടിയിലാണ് മുസ്ഥഫൽ ഫൈസി ജിഫ്രി തങ്ങൾക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചത്.

അതേസമയം നടപടിക്കെതിരെ ഒരു വിഭാഗം നേതാക്കൾ എതിർപ്പുമായി രംഗത്തുവന്നു. വിശദീകരണം തേടാതെ നടപടി പാടില്ല എന്നായിരുന്നു ഇവരുടെ വാദം. കടുത്ത നടപടിയിലേക്ക് പോകേണ്ടതില്ല എന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ടായിരുന്നു സസ്പെൻഷൻ. 

നടപടി ഏകപക്ഷീയമാണ് എന്നാണ് മുസ്ലിം ലീഗ് അനുകൂല വിഭാഗത്തിൻറെ നിലപാട്. ഉമ്മർ ഫൈസി മുക്കത്തിനെതിരെ പരാതി ഉയർന്നപ്പോൾ അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. മുസ്തഫൽ ഫൈസിയോട് വിശദീകരണം തേടാതെയാണ് സസ്പെൻഡ് ചെയ്തത്. 

ഇതാണ് ഇവരെ ചൊടിപ്പിച്ചത്. മുശാവറ യോഗത്തിന് ശേഷം നടന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിൻറെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ നിന്ന് സാദിക്കലി ശിഹാബ് തങ്ങൾ, ബഹാവുദ്ദീൻ മുഹമ്മദ് നദ് വി, എം സി മായിൻ ഹാജി, യു ഷാഫി ഹാജി തുടങ്ങിയ നേതാക്കൾ വിട്ടുനിന്നു. മുസ്ലിം ലീഗും സമസ്തയും വീണ്ടും ശക്തമായ ഭിന്നതയിലേക്ക് നീങ്ങുന്നു എന്നാണ് പുതിയ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്.

അതേസമയം നടപടിക്കെതിരെ മുശാവറയിലെ ഒരു വിഭാഗം നേതാക്കൾ എതിർപ്പുന്നയിച്ചു. വിശദീകരണം തേടാതെ നടപടി പാടില്ല എന്നായിരുന്നു ഇവരുടെ വാദം. കടുത്ത നടപടിയിലേക്ക് പോകേണ്ടതില്ല എന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ടായിരുന്നു സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം.

നിലവിലെ സാഹചര്യത്തിൽ നൂറാം വാർഷിക സ്വാഗതസംഘവുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമനിച്ചു. അടുത്ത ദിവസം വിപുലമായ യോഗം ചേർന്ന് തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്യും.‘‘മുസ്‍ലിം കേരളത്തിന്‍റെ രാഷ്ട്രീയപുരോഗതിക്കും സമുദായ പുരോഗതിക്കുംവേണ്ടി നിലകൊള്ളുന്നത് മുസ്‍ലിംലീഗാണ്. അവരെ മാറ്റിനിർത്തി സമസ്തക്ക് നിലനിൽപുണ്ടാവില്ല. വളരെ വൈകിവന്നവർക്കിതൊന്നും അറിയില്ല. വണ്ടിയിൽ വൈകി കയറിയവരല്ല വിധിനിർണയിക്കേണ്ടത്.

ആദ്യം കയറിവർ പറയുന്നിടത്തേക്കാണ് വണ്ടി വിടേണ്ടത്’’ -മുസ്തഫൽ ഫൈസിയുടെ ഈ പരാമർശമാണ് വിവാദമായത്. ഇത് വാട്സ്ആപ് ഗ്രൂപ്പുകളിൽ വൻതോതിൽ പ്രചരിച്ചു.

പ്രസംഗത്തിന് ശേഷം വാട്സ്ആപ് ഗ്രൂപ്പുകളിൽ വന്ന ചർച്ചകളിൽ മുസ്തഫൽ ഫൈസി ജിഫ്രി തങ്ങളെ മോശമായി ചിത്രീകരിച്ച് ഓഡിയോ ക്ലിപ് പുറത്തുവിട്ടെന്നും മറുവിഭാഗം ആരോപിക്കുന്നു. ഇത് രണ്ടാം തവണയാണ് മുസ്തഫൽ ഫൈസിക്കെതിരെ നടപടി സ്വീകരിക്കുന്നത്. പലിശയുമായി ബന്ധപ്പെട്ട പുസ്തകം എഴുതിയതിനായിരുന്നു ആദ്യ നടപടി.

മുസ്തഫൽ ഫൈസിക്കെതിരായ നടപടി മുസ്‍ലിം ലീഗിലെ സമസ്ത പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. സാദിഖലി തങ്ങളെ പരസ്യമായി അപമാനിച്ച് പ്രസംഗിച്ച സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ നടപടി സ്വീകരിക്കാതെ, ആരെയും പേരെടുത്ത് വിമർശിക്കാത്ത മുസ്തഫൽ ഫൈസിക്കെതിരെ നടപടിയെടുത്ത നിലപാട് ഇരട്ടത്താപ്പാണെന്ന് അവർ കുറ്റപ്പെടുത്തുന്നു.

No comments