Featured Posts

Breaking News

യുപി സര്‍ക്കാര്‍ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്?- രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി


ന്യൂഡല്‍ഹി: ലഖിംപൂര്‍ സംഘര്‍ഷത്തില്‍ യുപി സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ലഖിംപുർ കേസില്‍ യുപി പോലീസ് സ്വീകരിച്ച നടപടിയില്‍ തൃപ്തരല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. കൊലക്കുറ്റം ചുമത്തിയ കേസില്‍ സാധാരണ ഇത്രയും ഉദാര സമീപം ഉണ്ടാകുമോ എന്ന് കോടതി ചോദിച്ചു. എന്ത് സന്ദേശമാണ് യുപി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. കേസില്‍ ഉള്‍പ്പെട്ടവര്‍ ഉന്നതരായതിനാല്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തിലും കാര്യമില്ല. കേസിലെ എല്ലാ തെളിവുകളും സംരക്ഷിക്കാന്‍ ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി.

വാഹനം കര്‍ഷകര്‍ക്ക് മേല്‍ ഓടിച്ചുകയറ്റിയ കേസില്‍ ആരോപണവിധേയനായ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം തേടിയെന്ന് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിനായി ശനിയാഴ്ച രാവിലെ 11 മണിവരെ സമയം നല്‍കിയെന്നും എന്നിട്ടും ഹാജരായില്ലെങ്കില്‍ നടപടി എടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഈ വാദം കേട്ട കോടതി ഇതേ കുറ്റം ചെയ്ത മറ്റുള്ളവരോട് ഇതേ നിലപാട് തന്നെയാകുമോ എന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൃതദേഹത്തില്‍ വെടിയേറ്റതിന്റെ മുറിവുകളില്ലെന്ന് യുപി സര്‍ക്കാരിനായി ഹാജരായ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. രണ്ട് തിരകള്‍ കണ്ടെത്തിയിട്ടുണ്ട്. ആരോപണവിധേയനായ ആള്‍ക്ക് തെറ്റായ ലക്ഷ്യമുണ്ടായിരുന്നിരിക്കാമെന്നും സാല്‍വെ വാദിച്ചു.

No comments