Featured Posts

Breaking News

വീടുകൾ ബുൾഡോസർവെച്ച് തകർത്തതിനെ കോൺഗ്രസ് എന്ത് പറഞ്ഞ് ന്യായീകരിക്കും?


തിരുവനന്തപുരം: കർണാടകത്തിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ 300 വീടുകൾ തകർത്ത 3000ത്തോളം പേരെ തെരുവിലിറക്കിയ കോൺഗ്രസ് സർക്കാറിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യയിൽ സംഘ്പരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നും എന്തുപറഞ്ഞാണ് കോൺഗ്രസ് ന്യായീകരിക്കുകയെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

വീടുകൾ ബുൾഡോസർ വെച്ചു തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണ്. കൊടുംതണുപ്പിൽ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോൾ അതിന്റെ കാർമ്മികത്വം കർണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോൺഗ്രസിനാണ് എന്നത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


News Short:

Kerala Chief Minister Pinarayi Vijayan strongly criticized the Congress government for demolishing around 300 houses in a Muslim-majority area in Karnataka, leaving nearly 3,000 people on the streets. He said what has happened in Karnataka is just another version of the minority-hostile aggressive politics practiced by the Sangh Parivar in North India. He also questioned the Congress in his Facebook post, asking: “How is the Congress justifying this?”

No comments