സന്ദീപ് കൊല്ലപ്പെട്ടത് ഇന്ന് പിറന്നാൾ ആഘോഷിക്കാനിരിക്കെ; യാത്രയായത് ഭാര്യയുടെ സമ്മാനവുമായി
പത്തനംതിട്ട: സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപ് കൊല്ലെപ്പട്ടത് ശനിയാഴ്ച പിറന്നാൾ ആഘോഷിക്കാനിരിക്കെ. തെൻറ പ്രിയപ്പെട്ടവന് പിറന്നാൾ സമ്മാനമായി നൽകാൻ വാങ്ങിയ ചുവന്ന ഷർട്ട് മൃതദേഹത്തിൽ വെച്ച് ഭാര്യ സുനിത വിതുമ്പുന്നത് കണ്ടുനിന്നവരുടെയും കണ്ണുകൾ ഈറനണിയിച്ചു. രണ്ടാമത്തെ പ്രസവം കഴിഞ്ഞ് മൂന്നുമാസമായ കുഞ്ഞുമായി ചങ്ങനാശ്ശേരി തൃക്കൊടിത്താനത്തെ സ്വന്തം വീട്ടിലായിരുന്നു സുനിത.
അതേസമയം, കണ്ണീർ കിനിയുന്ന നൊമ്പരക്കാഴ്ചയാവുകയാണ് സന്ദീപിെൻറ കുടുംബ ഫോട്ടോ. സന്ദീപും ഭാര്യയും തങ്ങളുടെ രണ്ട് കുഞ്ഞുങ്ങളുമായി നിൽക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ ഏറെ പങ്കുവെക്കപ്പെടുന്നുണ്ട്. മൂന്നര വയസ്സുള്ള മകൻ നിഹാലിനെ സന്ദീപും മൂന്നുമാസം പ്രായമുള്ള മകൾ ഇസയെ ഭാര്യ സുനിതയും എടുത്തുകൊണ്ട് നിൽക്കുന്ന ചിത്രം, ഈ പിഞ്ചുകുഞ്ഞുങ്ങളെ അനാഥരാക്കിയവർ എന്തുനേടി എന്ന ചോദ്യത്തോടെയാണ് പ്രചരിക്കപ്പെടുന്നത്.
2017ലായിരുന്നു സന്ദീപിെൻറ വിവാഹം. പെരിങ്ങരയിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു സന്ദീപിേൻറത്. 27 വർഷത്തിനുശേഷം പെരിങ്ങര പഞ്ചായത്തിൽ ഇടതിന് ഭരണംപിടിക്കാൻ അവസരമൊരുക്കിയതിൽ നിർണായക പങ്കുവഹിച്ചു. യുവജന നേതാവ് എന്ന നിലയിൽ നാട്ടുകാർക്കിടയിൽ സന്ദീപിന് വലിയ സ്വീകാര്യതയുണ്ടായിരുന്നു.
നാടിന്‍റെ യാത്രാമൊഴി
സന്ദീപ് കുമാറിന് നാടിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചെറുപ്പത്തിൽത്തന്നെ തെരഞ്ഞെടുപ്പിൽ ജയിച്ച സന്ദീപ് ജനഹൃദയങ്ങളിൽ ഇടംനേടിയിരുന്നു. വിലാപയാത്രയിൽ ആയിരങ്ങൾ അണിചേർന്നു.