Featured Posts

Breaking News

4000 കോടിക്ക് വിമാനം വാങ്ങി; പറത്താൻ ൈപലറ്റില്ലാതെ ആക്രിയായി വിറ്റു- അമേരിക്ക പുനർനിർമിച്ച അഫ്ഗാനിസ്താൻ ഇതായിരുന്നു


കാബൂൾ: അഫ്ഗാനികൾക്ക് ജനാധിപത്യത്തിന്‍റെയും ഭരണത്തിന്‍റെയും പുതിയ പാഠങ്ങൾ പകരാനെന്ന പേരിലെത്തി 20 വർഷം രാജ്യത്തു ചെലവഴിച്ചവർ ഒടുവിൽ എല്ലാം വഴിയിലിട്ട് ഓടുേമ്പാൾ ലോകം കുതൂഹലപ്പെടുകയാണ്- എന്താകും ഇത്രയും കാലം രാജ്യത്ത് അമേരിക്കൻ സേനയും വൈറ്റ്ഹൗസും ചെയ്തിട്ടുണ്ടാകുക? ഒരു ലക്ഷം കോടി ഡോളറെങ്കിലും ചുരുങ്ങിയത് ഈ കാലയളവിൽ അമേരിക്ക ഇവിടെ ചെലവിട്ടിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. അഫ്ഗാനിൽനിന്ന് കാര്യമായി ഊറ്റിയെടുക്കാനില്ലാത്തതിനാൽ അമേരിക്കക്കാരുടെ ചെലവിൽ തന്നെയായിരുന്നു അഫ്ഗാൻ വാസം. തുകയിലേറെയും സ്വന്തം സൈന്യത്തിനു തന്നെയായിരുന്നുവെങ്കിലും അവശേഷിച്ചത് വേറെ ആവശ്യങ്ങൾക്കും വിനിയോഗിച്ചിട്ടുണ്ടെന്നാണ് രേഖകൾ. അവയിൽ ചിലത് ഇവിടെ പരിചയപ്പെടാം.
55 കോടി ഡോളറിന് (കൂറ്റൻ) യുദ്ധവിമാനങ്ങൾ- ഒടുവിൽ ആക്രി

ഇറ്റാലിയൻ നിർമിത ജി222 ഇരട്ട ടർബോപ്രോപ് യുദ്ധവിമാനങ്ങൾ 20 എണ്ണമാണ് 54.9 കോടി ഡോളറിന് (ഏകദേശം 4000 കോടി രൂപ) വാങ്ങിയത്. അഫ്ഗാൻ വ്യോമസേനക്കെന്നു പറഞ്ഞായിരുന്നു ഇവ രാജ്യത്തെത്തിച്ചത്. അഫ്ഗാനികളിൽ ആരെയും പറത്താൻ പഠിപ്പിക്കാത്തതിനാലാണോ ഉപയോഗിക്കാൻ അനുമതി നൽകാത്തതിനാലാണോ എന്നറിയില്ല 20ഉം കാബൂൾ വിമാനത്താവളത്തിൽ കിടന്നുതുരുെമ്പടുത്തു. ഒടുവിൽ 32,000 ഡോളറിന് എല്ലാം ആക്രിയായി വിൽപന നടത്തി. സംഭവത്തിൽ ആരും പ്രതി ചേർക്കപ്പെടില്ലെന്ന് പിന്നീട് അമേരിക്കൻ നീതിന്യായ വിഭാഗം വിധിക്കുകയും ചെയ്തു.

No comments