Featured Posts

Breaking News

ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തി 10 ലക്ഷം വാങ്ങി; തെളിവുകൾ കെട്ടിച്ചമച്ചത്: ദിലീപ്


കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങിയെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയിൽ. ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.

ബാലചന്ദ്രകുമാർ ആവശ്യപ്പെട്ട പണം നൽകാത്തതാണ് ശത്രുവാകാൻ കാരണം. ബാലചന്ദ്രകുമാറിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന ആവശ്യം നിരസിച്ചതും ശത്രുതകൂട്ടി. ബാലചന്ദ്രകുമാറുമായുള്ള ചാറ്റുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു. തനിക്കെതിരായ ഡിജിറ്റൽ തെളിവുകൾ വിശ്വസനീയമല്ല. സംസാരം റെക്കോർഡ് ചെയ്തെന്നു പറയുന്ന ടാബ് കണ്ടെത്താനായിട്ടില്ല. തെളിവുകൾ കെട്ടിച്ചമച്ചതിന്റെ വ്യക്തമായ സൂചനയാണിതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

അതേസമയം, നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ, ഇന്നു മുതൽ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവു അനുസരിച്ചാണ് നടപടി.

No comments